ആർത്തലയ്ക്കുന്ന തിരനിൻ
കണ്ണിൽ നിന്നുയർന്നെന്റെ നെഞ്ചിൻ കൂടിൽ
ഒരു മുത്തുപോലുറങ്ങാൻ
കൊതിച്ച സായാഹ്നം ..
കടൽ പ്രാവുകൾ കൊക്കുരുമ്മി
പറന്നകലുന്നതും ...
ആദ്യചുംബനത്തിൻ ലജ്ജയിൽ
സന്ധ്യ നാണത്താൽ മറയുന്നതും
കൈകോർത്ത് ജന്മാന്തരങ്ങലിലേക്ക്
ഒന്നായ് നടന്നു നീങ്ങാൻ കൊതിച്ചതുമെല്ലാം
നിനക്കായ് കൊതിക്കുന്ന യാമങ്ങളിൽ
ഓർക്കാതെ വയ്യെന്റെ
ശുദ്ധാത്മാവേ .....
സൗഹൃദത്തിൻറെ വിരൽത്തുമ്പ്
നൽകിയെന്നെ വിസ്മയ്പ്പിക്കുന്ന
നിൻ കയ്യിൽ തൂങ്ങി
പാല്ക്കുഞ്ഞിനെപോലെ തുള്ളിചാടി
നടക്കാനെൻ ഉള്ളം കൊതിക്കുന്നു
കടൽ കാറ്റിൽ കുളിർക്കുന്ന
സായന്തനത്തിൽ സൌഹൃദത്തിൻ
വർണകുടകീഴിൽ ഒന്നായ്
ചേരാൻ ഈ ജന്മം മുഴുവൻ
എനിക്കായ് പകർന്നുതരുമോ .....
No comments:
Post a Comment