വാക്കുകൊണ്ട് എറിജ്ഞ്ത്
അവള്‍ എരിയാന്‍ തുടങ്ങിയ
ചുടലപ്പറമ്പില്‍
ഏത് മരത്തിന്‍ കൊള്ളിയാ-
ണൊരുക്കിയതെന്നവളും
ഏതൊക്കെ കൊള്ളിയാണവളുടെ
നെഞ്ചിന്‍കൂടെരിച്ചതെന്നവരും
അറിജ്ഞില്ല.
അവളുടെ മരണം
ഏതുവാക്കില്‍ വീണുള്ള
ആഹൂതി ആയിരുന്നുവെന്നും
ആരും തിരഞ്ഞില്ല.
ചിതയെരിജ്നൊരുപിടി
ചാരം മാത്രമാകുബോഴും
മുഖംനോക്കാതെ
അവര്‍ ഇപ്പോഴും
കുത്തുവാക്കെറിയുന്നു.
good one.. remyaa,, :)
ReplyDelete