Tuesday, May 31, 2011

മഴ

പ്രണയത്തിന്‍ 
തളിരുകളിലൂടെ 
ഹൃദയതിലാദ്യം 
പ്രകബനമായും ,
പിന്നീട് കുളിരായും
ഇണയെ തിരഞ്ഞു
പെയ്തിറങ്ങുന്ന മഴ ..
അവനു നല്‍കാന്‍
കരുതിയ ആയിരം 
മഞ്ചാടി മണികളായ്,
മൗനത്തില്‍ നിന്നുതിര്‍ന്ന 
നനുത്ത ആളിപ്പഴങ്ങലായ് 
ഋതുമതിയായ ഭൂമിയുടെ 
അകതാരിലെക്കുതിരുന്നു..

പുതുമണ്ണിന്റെ നനവ്‌ 
മനസ്സില്‍ പ്രയമുര്‍ത്തി
ആലിംഗനങ്ങളില്‍  മുഴുകി 
ഭൂമിയുടെ മനോഹരിതയില്‍ 
നിന്നവര്‍ സ്വര്‍ഗത്തെ 
വെല്ലുന്നു ...

മഴ  പ്രയതിലേക്കാന് 
പെയ്തിരങ്ങിയത് ....
മനസിനെ കുളിര്‍പ്പിച്ചു 
ആകവിതാനങ്ങളില്‍ നിന്ന് 
അമൃതായ്‌  പൊഴിയുന്നു...

Monday, May 30, 2011

ലോകാവസാനം

കുട്ടിക്കാലത്ത്
കൊടുംകാറ്റും മഴയും
ഉരുള്‍പൊട്ടലും
ഉണ്ടാകുമ്പോള്‍ ,
തെക്കേലെ ആഞ്ഞിലിയും
പുളിയും പ്ലാവും
പുല്‍ക്കൊടികളും
ഒരുപോലിളകി-
മറയുമ്പോള്‍
അമ്മാമ്മ പറയും,
ലോകമാവസാനിക്കാറായിട്ടുണ്ടാകും!

അന്നെന്റെ സ്വപ്നത്തില്‍
ലോകമവസനിക്കാന്‍
തുടങ്ങും ..
ആകാശം വന്നു തലയില്‍  വീണ്‌,
പുഴകളും തോടുകളും ഒഴുകി-
യൊഴുകി വറ്റി ,
പാടവും പറമ്പും
ഒരുപോലെ  വരണ്ട്
തീമഴപെയ്യുന്ന
ലോകാവസാനം .

ഇന്നെന്റെ  പകല്‍
കാഴ്ചകളില്‍
ലോകം ഇഞ്ച്‌ ഇഞ്ചായ്‌
തീരുന്നു ..
സുനാമി ,ഭൂകമ്പം , യുദ്ധം ..
കെടുതികള്‍ ......

ഇന്നും  വാര്‍ത്ത‍ കേള്‍ക്കുമ്പോള്‍
അമ്മാമ്മ പറയാറുണ്ട്
ലോകമാവസനിക്കാറായ്ട്ടുണ്ട്!

Sunday, May 22, 2011

കുത്തുവാക്ക്

ആരിലേക്ക്എന്നറിയാതെ ആണവര്‍ 
വാക്കുകൊണ്ട് എറിജ്ഞ്ത് 
അവള്‍ എരിയാന്‍ തുടങ്ങിയ
ചുടലപ്പറമ്പില്‍ 
ഏത് മരത്തിന്‍ കൊള്ളിയാ-
ണൊരുക്കിയതെന്നവളും
ഏതൊക്കെ കൊള്ളിയാണവളുടെ
നെഞ്ചിന്‍കൂടെരിച്ചതെന്നവരും 
അറിജ്ഞില്ല.
അവളുടെ മരണം
ഏതുവാക്കില്‍  വീണുള്ള
ആഹൂതി ആയിരുന്നുവെന്നും
ആരും തിരഞ്ഞില്ല.
ചിതയെരിജ്നൊരുപിടി
ചാരം മാത്രമാകുബോഴും
മുഖംനോക്കാതെ 
അവര്‍ ഇപ്പോഴും
കുത്തുവാക്കെറിയുന്നു.