നോവുരുക്കങ്ങളുമായ് ഒരു
തോണിയെന്നിലേക്കടുക്കുന്നു
ദൂരെയേതോ റാന്തലിനുചുറ്റും
ഈയൽ ചിറകുകൾ കരിഞ്ഞുവീഴുന്നു
പട്ടിണി കുടിലിന്റെ ഓലക്കീറി ലൂടെ
ചന്ദ്രൻ ഒളിഞ്ഞു നോക്കുന്നു
ഏകാകിനിയായ അവളുടെ
കാൽവെള്ള കളിൽ നിന്ന-
രിച്ചുകയറു ന്ന ചോരണ്ണുകൾ...
പിരിയനമെന്നറിഞ്ഞിട്ടും
ആലിംഗനചുരുള ഴിക്കാൻ
മടിക്കുന്ന ഓളവും തീരവും
പകൽ വെള്ളകീറുന്നതറി യാതെ
ഭയത്തെ കണ്ണുകളിൽ ഇറുക്കി
ഒളിപ്പിച്ച് മണൽ പായയിൽ
ഉറങ്ങുന്ന നിഴലിൻറെ കുഞ്ഞുങ്ങൾ
നോവുരുക്കങ്ങളുമായെത്തിയ
തോണിയെനി ക്കൊരുപിടി നൊമ്പരപൂക്കൾ
തന്നുമടങ്ങിയതാരും അറിഞ്ഞില്ല ! .
No comments:
Post a Comment